കടയ്ക്കൽ: ടൗൺ കിംസാറ്റ് റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെടുത്തി ഏപ്രിൽ 21 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കടയ്ക്കൽ നിന്ന് ഈ റോഡ് വഴി കിളിമാനൂർ-ലേക്കു പോകുന്ന വാഹനങ്ങൾ കടയ്ക്കൽ ജങ്ഷനിൽ നിന്നും ആനപ്പാറ ഈയക്കോട് വഴി പോകണമെന്ന് അറിയിപ്പ്.
കുമ്മിൾ: കുമ്മിൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ "സഹപാഠി ക്കൊരു വീട് " പദ്ധതി യിൽ ഉൾപ്പെടുത്തി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി വിദ്യാർത്ഥിക്കു കൈമാറി നിർവഹിച്ചു.
അതോടൊപ്പം മറ്റൊരു കുട്ടിക്ക് വീട് നിർമിക്കുന്നതിനു ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ബുനൈസ് ഖാൻ ഭൂമി സൗജന്യമായി നൽകുന്ന തിന്റെ ആധാരവും കൈമാറി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നജീബത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ നിഫി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഹർഷ കുമാർ ആദ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ പിള്ള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധിക, മെമ്പർമാരായ ഇർഷാദ്, ജ്യോതി, ബി പി സി രാജേഷ് പ്രിൻസിപൽ ഇൻ ചാർജ് റെജി മത്തായി, പി എ സി സജി, എസ് എസ്. കെ.ജില്ലാ കോർഡിനേറ്റർ ഡോക്ടർ നജീബ്, കടയ്ക്കൽ പ്രവാസി ഫോറം രക്ഷാധികാരി സുധീർ, ഹെഡ്മിസ്ട്രെസ് റാണി, മുൻ പ്രിൻസിപ്പൽ എം നാസറുദീൻ, ഡോക്ടർ മിഥുൻ, സൈഫുദീൻ, അധ്യാപകരായ, ബുനൈസ് ഖാൻ, അനില, ഹെബി, എൻ എസ് എസ് വോളന്റീയർ എന്നിവർ സംസാരിച്ചു.
കടയ്ക്കൽ: കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇടത്തറ ആലത്തറമല വിഷ്ണുവിലാസത്തിൽ രാജുവിൻ്റേയും സിബിനയുടേയും മകൻ വിഷ്ണുലാ (32) ലാണ് മരിച്ചത്. ഞായറാഴ്ച സന്ധ്യക്ക് ഇടത്തറ ദുർഗാദേവി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ കരയ്ക്കെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ടാപ്പിംഗ് തൊഴിലാളിയായ വിഷ്ണുലാൽ അവിവാഹിതനാണ്.
ചിതറ: ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയും സഹോദരിയും പെങ്ങളുമുണ്ട്.
കടയ്ക്കൽ: ചടയമംഗലത്ത് എക്‌സൈസ് വകുപ്പിന്റെ അർധരാത്രി നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ–കുമ്മിൾ റോഡിൽ പ്രവർത്തിക്കുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റിനുള്ളിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 700 കിലോയോളം നിരോധിത ലഹരി വസ്തുക്കളാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ വസ്തുക്കളുടെ മൊത്തം വിപണിവില ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ഈ റെയ്ഡ്, കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിലായാണ് നടപ്പാക്കിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ജയേഷ് കെ.ജി, ശ്രേയസ് ഉമേഷ് എന്നിവരും പങ്കെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മുൻപരിചിത പ്രതിയും കടയ്ക്കൽ മുക്കുന്നം സ്വദേശിയുമായ സിയാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമ്പള്ളി സൂപ്പർമാർക്കറ്റ് സിയാദിന്റെ ഉടമസ്ഥതയിലായിരുന്നു. ഇയാളുടെ പേരിൽ ചടയമംഗലം എക്‌സൈസ് ഓഫീസുകളിൽ നിരവധി മുൻ കേസുകളുള്ളതായി അധികൃതർ അറിയിച്ചു.
ലഹരി വസ്തുക്കൾ കടയ്ക്കൽ, കുമ്മിൾ പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയ നിരോധിത ലഹരി വസ്തുക്കളുടെ ആകെ തൂക്കം ഒരു ടണ്ണിലധികമാണ്.
എക്സൈസ് വകുപ്പിന്റെ നീണ്ടുനിൽക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായ റെയ്ഡുകളും ലഹരി മാഫിയയ്ക്കെതിരെ കനത്ത അടിയൊറ്റ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കടയ്ക്കൽ: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനും നിസാര പരുക്കേറ്റൂ.
കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ്.
കടയ്ക്കൽ: ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.
സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി നൂറു ശതമാനം യൂസര്‍ഫീ ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.
ഇതിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്ര കടയ്ക്കൽ പാഞ്ചായത് ഓഫിസിൽ നിന്നും ആരംഭിച്ച്.വിപ്ലവ സ്മാരകത്തിൽ അവസാനിച്ചു. ഘോഷയാത്രയിൽ നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കാളികളായി, ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടാൻ വൈഖരി ടീമിന്റെ ശിങ്കാരി മേളം ഒപ്പമുണ്ടായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ, കടയ്ക്കൽ GVHSS വിദ്യാർഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.
കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.
2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.
വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.
കടയ്ക്കൽ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച കടയ്ക്കൽ ആലത്തറമല സൂര്യാഭവനിൽ സുനീഷ് (25) അറസ്റ്റിലായി. പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. കെ. രാജേഷ്, എ. ഇ. ഐ ഷാജി, ഗ്രേഡ് എ. ഇ. ഐ ഉണ്ണികൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ബിനീഷ്, സി. ഇ. ഒ മാരായ ജയേഷ്, മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, ലിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കടയ്ക്കൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരവും നിർമാണം പുരോഗമിക്കുന്ന വർണക്കൂടാരം പദ്ധതിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷവും മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷവും വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ കംപ്യൂട്ടർവൽക്കരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും പ്രതീക്ഷ 2025-–26 പാഠ്യപദ്ധതി കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ഉദ്‌ഘാടനംചെയ്തു.
സ്‌കൂൾ കെട്ടിട നിർമാണ റിപ്പോർട്ട് പ്രധാനാധ്യാപിക ഗീതാകുമാരി അവതരിപ്പിച്ചു. വർണക്കൂടാരം പദ്ധതി വിശദീകരണം എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ സജീവ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി വേണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, വാർഡ് അംഗം എ ശ്യാമ, ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ജി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രീതൻ ഗോപി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയാലക്ഷ്മി നന്ദിയും പറഞ്ഞു.
കടയ്ക്കൽ: തിരുവാതിര ഉത്സവം കഴിഞ്ഞ് അടച്ച കടയ്ക്കൽ ദേവീക്ഷേത്രവും മുടിപ്പുര ക്ഷേത്രവും ഞായറാഴ്ച ഭക്തർക്കായി തുറക്കും. തിരുവാതിരയുടെ സമാപനച്ചടങ്ങായ തിരുമുടി എഴുന്നള്ളത്തും ഗുരുസിയും കഴിഞ്ഞാൽ ആചാരപ്രകാരം ഏഴുദിവസം ക്ഷേത്രം അടച്ചിടും. ഞായറാഴ്ചമുതൽ പതിവു ചടങ്ങുകളോടെ ക്ഷേത്രം തുറക്കും. വൈകീട്ട് 6.30-ന് നൃത്തോത്സവം, കൈകൊട്ടിക്കളി, രാത്രി ഒൻപതിന് പടയണി, നാട്യധ്വനി നൃത്തം എന്നിവ നടക്കും.